യാക്കൂബ് മേമനെ തൂക്കിലേറ്റരുത് എന്ന സീപ്പീയെമ്മിന്റെ പ്രസ്താവന സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. സീപ്പീയെമ്മിന് പിന്നാലെ നിരവധി പ്രമുഖർ ഇപ്പോൾ ഇതേ ആവശ്യവുമായി രംഗത്ത് വന്നു കൊണ്ടിരിക്കുന്നു. മ്മടെ മസിലളിയൻ സൽമാൻ ഖാൻ മുതൽ മുൻ സുപ്രീം കോടതി ജഡ്ജി ശ്രീ. മാർക്കണ്ടേയ കട്ജു വരെ. അതും, വിധി നടപ്പാക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ.
മറ്റ് പാർട്ടികൾക്ക് നിരവധി രക്തസാക്ഷികളെ സമ്മാനിക്കുകയും സ്വയം കുറേ രക്തസാക്ഷികളെ സമ്പാദിക്കുകയും ചെയ്ത സീപ്പിയെമ്മിന്റെ എതിർപ്പ് എനിക്ക് വളരെ കൗതുകകരമായിട്ടാണ് തോന്നിയത്. എന്നാൽ, സീപ്പിയെം എക്കാലവും വധശിക്ഷയെ എതിർത്ത് പോന്നിട്ടുണ്ടെന്നും അത് തുടരുക മാത്രമാണ് ഇവിടെയും ചെയ്തതെന്നും എന്റെ സുഹൃത്തും വഴികാട്ടിയും ഇടതുപക്ഷ ബുജിയും ആയ ബിനിലേട്ടൻ പറഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്. ഒരു പരിഷ്കൃത സമൂത്തിന് വധശിക്ഷ ചേർന്നതല്ലെന്നും, അത് പ്രാകൃതമായ ശിക്ഷാരീതിയാണെന്നും രാഷ്ട്രീയ കൊലപാതകങ്ങൾ മറ്റൊരു തലത്തിൽ ചർച്ച ചെയ്യപ്പെടേണ്ട സംഗതി ആണെന്നും ആണ് ബിനിലേട്ടന്റെ അഭിപ്രായം. ആയിക്കോട്ടെ. പാർട്ടിയായി അവരുടെ പാടായി.
മസിലളിയനും കട്ജു അങ്കിളും ആവശ്യപ്പെടുന്നത് മറ്റൊരു ന്യായത്തിന്റെ പുറത്താണ്. പ്രധാന പ്രതികൾ പുറത്ത് കറങ്ങി നടക്കുമ്പോൾ, നിയമത്തെ അഭിമുഖീകരിക്കാൻ തയ്യാറായ യാക്കൂബ് മേമനെ വധിക്കരുത് എന്നാണ് ആവശ്യം. ടൈഗർ മേമനെ ആണ് വധിക്കേണ്ടതത്രേ! ന്യായങ്ങൾ പലതരമാണെങ്കിലും വധശിക്ഷക്കെതിരെ മണിശങ്കർ അയ്യർ, നസ്രുദീൻ ഷാ, തുഷാർ ഗാന്ധി എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ള നിരവധി പ്രമുഖർ അണിനിരക്കുന്നു. വധശിക്ഷ പുനഃ പരിശോധിക്കണം എന്ന് പറഞ്ഞ് സുപ്രീം കോടതിയിൽ ഈ അവസാന നിമിഷവും ഹർജികൾ ഫയൽ ചെയ്യപ്പെടുന്നു. അതായത്, വർഷങ്ങൾ നീണ്ട നടപടികളിലൂടെ ഇന്ത്യയുടെ പരമോന്നത കോടതി വിധിക്കുകയും രാഷ്ട്രപതി ശരി വെക്കുകയും ചെയ്ത ഒരു ശിക്ഷാ നടപടി വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു. എന്തെങ്കിലും പ്രശ്നം തോന്നുന്നുണ്ടോ?
ഇരുന്നൂറ്റി അമ്പതിൽ പരം ജനങ്ങൾ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ഒരു രാജ്യത്തിന്റെ അഖണ്ഡതയെ തന്നെ വെല്ലു വിളിക്കുകയും ചെയ്ത ഭീകരാക്രമണത്തിലെ ഒരു പ്രതിക്ക്, അർഹിക്കുന്ന ശിക്ഷ എന്തെന്ന് തീരുമാനിക്കാൻ രണ്ടു പതിറ്റാണ്ടിനിപ്പുറവും നമുക്ക് കഴിയുന്നില്ലെങ്കിൽ നമ്മുടെ നീതിനിർവഹണ വ്യവസ്ഥയിൽ എവിടെയോ ഗുരുതരമായ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് വേണം മനസ്സിലാക്കാൻ. സർവസമ്മതമായ ഒരു വിധി സാധ്യമല്ല എന്നിരിക്കിലും, പതിറ്റാണ്ടുകൾ ഇഴഞ്ഞു നീളുന്ന നിയമനടപടികൾ അന്തിമവിധിന്യായത്തിന് മങ്ങലേൽപ്പിക്കുന്നു എന്നത് മറ്റൊരു കാര്യം.
ഒരു നീതിനിർവഹണ സമ്പ്രദായത്തിൽ പരമാവധി ശിക്ഷ വധശിക്ഷ വേണോ എന്ന ചോദ്യം ഈ സാഹചര്യത്തിൽ പ്രസക്തമാകുന്നു.
ഇക്കാര്യത്തിൽ ലോകരാജ്യങ്ങളുടെ നയം പരിശോധിക്കാം. വായ കൊണ്ട് കടുക് വറുക്കുന്നതിനേക്കാൾ നല്ലത് വസ്തുതകൾ നിരത്തുന്നതാണല്ലോ. അതുകൊണ്ട്, ചിത്രങ്ങൾ സംസാരിക്കട്ടെ (കട: വിക്കിപ്പീഡിയ).
ചുവപ്പ് നിറം: ഇപ്പോഴും വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങൾ.
പച്ച നിറം: ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം (ഉദാ: യുദ്ധസമയത്തെ കുറ്റങ്ങൾ) വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങൾ.
തവിട്ട് നിറം: വധശിക്ഷ നിരോധിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ പത്ത് വർഷമായി നടപ്പിലാക്കാത്ത രാജ്യങ്ങൾ. (നിരോധനത്തിന്റെ പാതയിൽ)
പീകോക്ക് നിറം: വധശിക്ഷ നിരോധിച്ച രാജ്യങ്ങൾ.
ചൈനയിലും ഇറാനിലും 2007 മുതൽ 2012 വരെ, ആയിരത്തിൽ ഏറെ പേരെ തൂക്കിലേറ്റിയിട്ടുണ്ട്. അമേരിക്കയിൽ 200ൽ അധികവും. 127 കോടി ജനങ്ങളുള്ള ഇന്ത്യയിൽ വധശിക്ഷാ വിധികൾക്ക് സംഭവിക്കുന്നതെന്താണ് എന്ന് നോക്കാം. ഇന്ത്യയിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ തൂക്കികൊന്നത് വെറും രണ്ട് പേരെയാണ്! അജ്മൽ കസബും അഫ്സൽ ഗുരുവും. ആയിരത്തിലേറെ വധശിക്ഷാ വിധികൾ തീർപ്പ് കാത്ത് കിടക്കുന്നു. ആ വിധികൾ ഇനി എത്ര പതിറ്റാണ്ട് അതേ കിടപ്പ് കിടക്കേണ്ടി വരുമെന്ന് ദൈവത്തിനറിയാം!
ഒരാളുടെ ജീവനെടുത്തത് കൊണ്ട് അയാൾ ചെയ്ത കുറ്റങ്ങളുടെ വ്യാപ്തി കുറയുകയോ, സംഭവിച്ച നഷ്ടങ്ങൾക്ക് പരിഹാരം ആകുകയോ ചെയ്യുന്നില്ല. അതേസമയം, അയാൾക്ക് ഒരു നല്ല മനുഷ്യൻ ആയിത്തീരാൻ ഉള്ള അവസരം നിഷേധിക്കുകയും ചെയ്യുന്നു എന്നൊക്കെയാണ് വധശിക്ഷക്കെതിരെയുള്ള കാരണങ്ങളായി പറയുന്നത്. നിരപരാധികളായ സഹജീവികളെ കൊല്ലുകയും കൊല്ലാൻ കൂട്ട് നിൽക്കുകയും അവരുടെ കുടുംബങ്ങളെയും സമൂഹത്തേയും ദുഃഖത്തിലാഴ്ത്തുകയും ചെയ്യുന്നവരെ ജീവിക്കാൻ അനുവദിച്ചു കൂടാ എന്ന വാദം മറുവശത്ത്. കുറ്റവാളികൾക്ക് മാനസികപരിവർത്തനം വരുത്താൻ ഉതകുന്ന തരത്തിൽ രാജ്യത്തെ ജയിലുകളുടെ പ്രവർത്തനങ്ങൾ വികസിച്ചിട്ടുണ്ടോ എന്ന ചോദ്യവും പ്രധാനമാണ്. അനുകൂലിച്ചും എതിർത്തും ഉള്ള വാദങ്ങൾ കേട്ട് തഴമ്പിച്ചതാണെങ്കിലും നമ്മൾ തുടങ്ങിയ വിഷയം അവിടെ തന്നെ നിൽക്കുന്നു.
യാക്കൂബ് മേമന് കഴുമരം വേണോ?
സ്വന്തം രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ദാവൂദ് ഇബ്രാഹിം ഉൾപ്പടെയുള്ള അധോലോക ഭീകരരെ സഹായിക്കുകയും പാകിസ്താനിൽ ആയുധ പരിശീലനം നേടാൻ 15 യുവാക്കൾക്ക് സാമ്പത്തിക സഹായം നൽകുകയും സ്ഫോടന പരമ്പരയുടെ തലേന്ന് കുടുംബത്തോടെ ദുബായിലേക്ക് രക്ഷപ്പെടുകയും ചെയ്ത ഒരു പൗരന് എന്ത് ശിക്ഷയാണ് നൽകേണ്ടത്? ടൈഗർ മേമനും മറ്റുള്ളവരും യാക്കൂബിനെക്കാൾ കൊടും കുറ്റവാളികൾ ആണെന്നത് യാക്കൂബ് ചെയ്ത കുറ്റത്തിന്റെ കാഠിന്യം കുറക്കുകയില്ല. ജയിലിൽ ഇരുന്ന് ബിരുദങ്ങൾ സമ്പാദിച്ചതും മറ്റ് തടവുകാരെ പഠിക്കാൻ സഹായിച്ചതും ഇരുന്നൂറ്റി അമ്പതിൽപരം ഇന്ത്യക്കാരുടെ ജീവന് പകരം നിൽക്കുകയും ഇല്ല.
പിന്നെ, വിധിയിലെ കാലതാമസം. ഒരു സാദാ വില്ലേജ് ഓഫീസറുടെ കൈക്കൂലി കേസിൽ പോലും അന്തിമ വിധി വരാൻ വർഷങ്ങൾ എടുക്കുന്ന ഇന്ത്യയിൽ, ഇത്രയും സങ്കീർണമായ ഒരു പാതകത്തിന് രണ്ട് പതിറ്റാണ്ട് കൂടുതലാവുന്നതെങ്ങനെ? ടാഡാ കോടതി വിധിയുടെ മുകളിൽ മേമന് വേണ്ടി കൊടുത്ത അപ്പീലും റിവ്യൂ പെറ്റീഷനും റിട്ട് ഹർജിയും ദയാ ഹർജിയും ഒക്കെയാണ് വിധി ഇത്രയും നീട്ടിയത്. ഇതെല്ലാം വീണ്ടും വീണ്ടും പരിഗണിച്ചത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ വലുപ്പമാണ് കാണിക്കുന്നത്. ഇനിയെന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ പുതിയ ഹർജിയിൽ ആ വിഷയവും കോടതി പരിഗണിച്ചിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ശ്രീ.മേമൻ, താങ്കൾ അർഹിക്കുന്ന നീതി താങ്കൾക്ക് ലഭിച്ചിരിക്കും. കാരണം, ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന മഹത്തായ ഉദ്ദേശം മുറുകെ പുണരുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ.
ഇന്ത്യയിലെ വധശിക്ഷയെ കുറിച്ചുള്ള വിശദമായ ലേഖനത്തിന് ഇവിടെ ക്ലിക്കുക.
ലോകത്തെ മൊത്തം വധശിക്ഷാ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്കുക.
മറ്റ് പാർട്ടികൾക്ക് നിരവധി രക്തസാക്ഷികളെ സമ്മാനിക്കുകയും സ്വയം കുറേ രക്തസാക്ഷികളെ സമ്പാദിക്കുകയും ചെയ്ത സീപ്പിയെമ്മിന്റെ എതിർപ്പ് എനിക്ക് വളരെ കൗതുകകരമായിട്ടാണ് തോന്നിയത്. എന്നാൽ, സീപ്പിയെം എക്കാലവും വധശിക്ഷയെ എതിർത്ത് പോന്നിട്ടുണ്ടെന്നും അത് തുടരുക മാത്രമാണ് ഇവിടെയും ചെയ്തതെന്നും എന്റെ സുഹൃത്തും വഴികാട്ടിയും ഇടതുപക്ഷ ബുജിയും ആയ ബിനിലേട്ടൻ പറഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്. ഒരു പരിഷ്കൃത സമൂത്തിന് വധശിക്ഷ ചേർന്നതല്ലെന്നും, അത് പ്രാകൃതമായ ശിക്ഷാരീതിയാണെന്നും രാഷ്ട്രീയ കൊലപാതകങ്ങൾ മറ്റൊരു തലത്തിൽ ചർച്ച ചെയ്യപ്പെടേണ്ട സംഗതി ആണെന്നും ആണ് ബിനിലേട്ടന്റെ അഭിപ്രായം. ആയിക്കോട്ടെ. പാർട്ടിയായി അവരുടെ പാടായി.
മസിലളിയനും കട്ജു അങ്കിളും ആവശ്യപ്പെടുന്നത് മറ്റൊരു ന്യായത്തിന്റെ പുറത്താണ്. പ്രധാന പ്രതികൾ പുറത്ത് കറങ്ങി നടക്കുമ്പോൾ, നിയമത്തെ അഭിമുഖീകരിക്കാൻ തയ്യാറായ യാക്കൂബ് മേമനെ വധിക്കരുത് എന്നാണ് ആവശ്യം. ടൈഗർ മേമനെ ആണ് വധിക്കേണ്ടതത്രേ! ന്യായങ്ങൾ പലതരമാണെങ്കിലും വധശിക്ഷക്കെതിരെ മണിശങ്കർ അയ്യർ, നസ്രുദീൻ ഷാ, തുഷാർ ഗാന്ധി എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ള നിരവധി പ്രമുഖർ അണിനിരക്കുന്നു. വധശിക്ഷ പുനഃ പരിശോധിക്കണം എന്ന് പറഞ്ഞ് സുപ്രീം കോടതിയിൽ ഈ അവസാന നിമിഷവും ഹർജികൾ ഫയൽ ചെയ്യപ്പെടുന്നു. അതായത്, വർഷങ്ങൾ നീണ്ട നടപടികളിലൂടെ ഇന്ത്യയുടെ പരമോന്നത കോടതി വിധിക്കുകയും രാഷ്ട്രപതി ശരി വെക്കുകയും ചെയ്ത ഒരു ശിക്ഷാ നടപടി വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു. എന്തെങ്കിലും പ്രശ്നം തോന്നുന്നുണ്ടോ?
ഇരുന്നൂറ്റി അമ്പതിൽ പരം ജനങ്ങൾ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ഒരു രാജ്യത്തിന്റെ അഖണ്ഡതയെ തന്നെ വെല്ലു വിളിക്കുകയും ചെയ്ത ഭീകരാക്രമണത്തിലെ ഒരു പ്രതിക്ക്, അർഹിക്കുന്ന ശിക്ഷ എന്തെന്ന് തീരുമാനിക്കാൻ രണ്ടു പതിറ്റാണ്ടിനിപ്പുറവും നമുക്ക് കഴിയുന്നില്ലെങ്കിൽ നമ്മുടെ നീതിനിർവഹണ വ്യവസ്ഥയിൽ എവിടെയോ ഗുരുതരമായ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് വേണം മനസ്സിലാക്കാൻ. സർവസമ്മതമായ ഒരു വിധി സാധ്യമല്ല എന്നിരിക്കിലും, പതിറ്റാണ്ടുകൾ ഇഴഞ്ഞു നീളുന്ന നിയമനടപടികൾ അന്തിമവിധിന്യായത്തിന് മങ്ങലേൽപ്പിക്കുന്നു എന്നത് മറ്റൊരു കാര്യം.
ഒരു നീതിനിർവഹണ സമ്പ്രദായത്തിൽ പരമാവധി ശിക്ഷ വധശിക്ഷ വേണോ എന്ന ചോദ്യം ഈ സാഹചര്യത്തിൽ പ്രസക്തമാകുന്നു.
ഇക്കാര്യത്തിൽ ലോകരാജ്യങ്ങളുടെ നയം പരിശോധിക്കാം. വായ കൊണ്ട് കടുക് വറുക്കുന്നതിനേക്കാൾ നല്ലത് വസ്തുതകൾ നിരത്തുന്നതാണല്ലോ. അതുകൊണ്ട്, ചിത്രങ്ങൾ സംസാരിക്കട്ടെ (കട: വിക്കിപ്പീഡിയ).
ചുവപ്പ് നിറം: ഇപ്പോഴും വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങൾ.
പച്ച നിറം: ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം (ഉദാ: യുദ്ധസമയത്തെ കുറ്റങ്ങൾ) വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങൾ.
തവിട്ട് നിറം: വധശിക്ഷ നിരോധിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ പത്ത് വർഷമായി നടപ്പിലാക്കാത്ത രാജ്യങ്ങൾ. (നിരോധനത്തിന്റെ പാതയിൽ)
പീകോക്ക് നിറം: വധശിക്ഷ നിരോധിച്ച രാജ്യങ്ങൾ.
ചൈനയിലും ഇറാനിലും 2007 മുതൽ 2012 വരെ, ആയിരത്തിൽ ഏറെ പേരെ തൂക്കിലേറ്റിയിട്ടുണ്ട്. അമേരിക്കയിൽ 200ൽ അധികവും. 127 കോടി ജനങ്ങളുള്ള ഇന്ത്യയിൽ വധശിക്ഷാ വിധികൾക്ക് സംഭവിക്കുന്നതെന്താണ് എന്ന് നോക്കാം. ഇന്ത്യയിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ തൂക്കികൊന്നത് വെറും രണ്ട് പേരെയാണ്! അജ്മൽ കസബും അഫ്സൽ ഗുരുവും. ആയിരത്തിലേറെ വധശിക്ഷാ വിധികൾ തീർപ്പ് കാത്ത് കിടക്കുന്നു. ആ വിധികൾ ഇനി എത്ര പതിറ്റാണ്ട് അതേ കിടപ്പ് കിടക്കേണ്ടി വരുമെന്ന് ദൈവത്തിനറിയാം!
ഒരാളുടെ ജീവനെടുത്തത് കൊണ്ട് അയാൾ ചെയ്ത കുറ്റങ്ങളുടെ വ്യാപ്തി കുറയുകയോ, സംഭവിച്ച നഷ്ടങ്ങൾക്ക് പരിഹാരം ആകുകയോ ചെയ്യുന്നില്ല. അതേസമയം, അയാൾക്ക് ഒരു നല്ല മനുഷ്യൻ ആയിത്തീരാൻ ഉള്ള അവസരം നിഷേധിക്കുകയും ചെയ്യുന്നു എന്നൊക്കെയാണ് വധശിക്ഷക്കെതിരെയുള്ള കാരണങ്ങളായി പറയുന്നത്. നിരപരാധികളായ സഹജീവികളെ കൊല്ലുകയും കൊല്ലാൻ കൂട്ട് നിൽക്കുകയും അവരുടെ കുടുംബങ്ങളെയും സമൂഹത്തേയും ദുഃഖത്തിലാഴ്ത്തുകയും ചെയ്യുന്നവരെ ജീവിക്കാൻ അനുവദിച്ചു കൂടാ എന്ന വാദം മറുവശത്ത്. കുറ്റവാളികൾക്ക് മാനസികപരിവർത്തനം വരുത്താൻ ഉതകുന്ന തരത്തിൽ രാജ്യത്തെ ജയിലുകളുടെ പ്രവർത്തനങ്ങൾ വികസിച്ചിട്ടുണ്ടോ എന്ന ചോദ്യവും പ്രധാനമാണ്. അനുകൂലിച്ചും എതിർത്തും ഉള്ള വാദങ്ങൾ കേട്ട് തഴമ്പിച്ചതാണെങ്കിലും നമ്മൾ തുടങ്ങിയ വിഷയം അവിടെ തന്നെ നിൽക്കുന്നു.
യാക്കൂബ് മേമന് കഴുമരം വേണോ?
പിന്നെ, വിധിയിലെ കാലതാമസം. ഒരു സാദാ വില്ലേജ് ഓഫീസറുടെ കൈക്കൂലി കേസിൽ പോലും അന്തിമ വിധി വരാൻ വർഷങ്ങൾ എടുക്കുന്ന ഇന്ത്യയിൽ, ഇത്രയും സങ്കീർണമായ ഒരു പാതകത്തിന് രണ്ട് പതിറ്റാണ്ട് കൂടുതലാവുന്നതെങ്ങനെ? ടാഡാ കോടതി വിധിയുടെ മുകളിൽ മേമന് വേണ്ടി കൊടുത്ത അപ്പീലും റിവ്യൂ പെറ്റീഷനും റിട്ട് ഹർജിയും ദയാ ഹർജിയും ഒക്കെയാണ് വിധി ഇത്രയും നീട്ടിയത്. ഇതെല്ലാം വീണ്ടും വീണ്ടും പരിഗണിച്ചത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ വലുപ്പമാണ് കാണിക്കുന്നത്. ഇനിയെന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ പുതിയ ഹർജിയിൽ ആ വിഷയവും കോടതി പരിഗണിച്ചിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ശ്രീ.മേമൻ, താങ്കൾ അർഹിക്കുന്ന നീതി താങ്കൾക്ക് ലഭിച്ചിരിക്കും. കാരണം, ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന മഹത്തായ ഉദ്ദേശം മുറുകെ പുണരുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ.
ഇന്ത്യയിലെ വധശിക്ഷയെ കുറിച്ചുള്ള വിശദമായ ലേഖനത്തിന് ഇവിടെ ക്ലിക്കുക.
ലോകത്തെ മൊത്തം വധശിക്ഷാ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്കുക.