Thursday 17 December 2020

സംഘബന്ധുക്കളേ... ഇതിലേ... ഇതിലേ...

എത്രയും പ്രിയപ്പെട്ട സംഘസഹോദരങ്ങളേ, നിങ്ങൾക്കെന്റെ ധ്വജമാപ്രാണം.

ജയ് ശ്രീറാം!


വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ് ഇത് എഴുതുന്നത്. സംഗതി, കേരളത്തെ ഗുജറാത്ത് പോലെയും വാരാണസി പോലെയും ആക്കാനാണ് നമ്മുടെ പ്ലാനെങ്കിലും, അത് പാലക്കാട് മുനിസിപ്പാലിറ്റി ഓഫീസിൽ ചെയ്ത പോലെ ചാടിത്തുള്ളി നടപ്പാക്കരുത്. കേന്ദ്രത്തിലെ ഒരു ജീ പറഞ്ഞ പോലെ, ഇത്തിരി ജനാധിപത്യം കൂടുതലുള്ള ആൾക്കാരാണ് ഇവിടത്തെ അലവലാതി മലയാളികൾ. മുനിസിപ്പാലിറ്റി ഓഫീസിൽ ശിവജിയങ്ങുന്നിന്റെ പടം തൂക്കിയാൽ, എടുത്തോണ്ട് പോടാ മലരേ എന്ന് ഒരു പേടിയും ഇല്ലാതെ പറയുന്ന കൂട്ടരാണ്. സുരേഷോബിയണ്ണൻ പറഞ്ഞ പോലെ ആയിരം പഞ്ചായത്തും പത്തിരുപത് കോർപറേഷനും ഒക്കെ പിടിച്ചടക്കിയിട്ട് നമ്മൾക്ക് ഇവന്മാരെയൊക്കെ കൂട്ടിയിട്ട് കത്തിക്കുകയോ വയറ്റിലൂടെ ശൂലം കേറ്റുകയോ ഒക്കെ ചെയ്യാമല്ലോ. അതുവരെ എല്ലാവരും ക്ഷമിക്കണം.

ദിതാണ് ഇന്ത്യൻ ഭരണഘടന എന്ന് പറയുന്ന സാധനം!

ആശിച്ചു മോഹിച്ചു വല്ലോടത്തും ഒരു ഭരണം കിട്ടുമ്പോ, ഭരണഘടനാ സ്ഥാപനത്തിന്റെ നെഞ്ചത്ത് തന്നെ മതഭ്രാന്ത് നാട്ടാൻ നമ്മൾക്ക് ഒരു കിരുകിരുപ്പ് ഒക്കെ തോന്നും. പക്ഷേ, ചെയ്യരുത്. കാരണം, ആ അംബേദ്കറും നെഹ്രുവും ഒക്കെക്കൂടി ഉണ്ടാക്കിയ ഭരണഘടന എന്ന സാധനത്തിൽ ഇന്ത്യ മതേതരമാണ് എന്ന് എഴുതി വച്ചിട്ടുണ്ട്. എന്നു വെച്ചാൽ മതമില്ലാത്ത രാജ്യം. അതുകാരണം, ഏതു അണ്ടനും അടകോടനും ഏതു മതത്തിലും വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. പക്ഷേ, നമ്മുടെ മതമാണ് ചക്കരമതം എന്നെങ്ങാൻ പറഞ്ഞു ചൊറിയാൻ ചെന്നാൽ കോടതിയും പോലീസും പിടിച്ചു ജയിലിലിടും. സംഗതി, ഹിന്ദു മതമാണ് ചക്കരമതം എന്ന് നമ്മൾക്കറിയാം. പക്ഷേ, മോദിജിയും അമിട്ട് ജീയും കൂടി ഭരണഘടനയുടെ സ്ഥാനത്ത് മനുസ്‌മൃതി എടുത്തു വെക്കുന്നതു വരെ നമ്മൾ ഒന്ന് ക്ഷമിച്ചേ പറ്റൂ.
എല്ലാ സംഘബന്ധുക്കളും മനുസ്‌മൃതി വാങ്ങണേ...


അതുവരെ കിരുകിരുപ്പൊക്കെ സഹിച്ച്, ഈ കമ്മികളൊക്കെ ചെയ്യുന്ന പോലെ ജാതിയും മതവും നോക്കാതെ നാട്ടുകാരോട് പെരുമാറണം. അല്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ ഇവിടത്തെ ബ്ലഡി ജനങ്ങൾ നമ്മളെ എടുത്ത് കുപ്പത്തൊട്ടിയിലിടും. അത് പാടില്ല. വേദനയോടെയാണെങ്കിലും മുസ്ലിങ്ങൾ സഹോദരന്മാരാണെന്നും ഫെമിനിച്ചികൾ സഹോദരിമാർ ആണെന്നും ഒക്കെ കാച്ചിയേക്കണം. എന്നാലേ എന്തെങ്കിലും നടക്കൂ. 

ഭൂരിപക്ഷം കിട്ടിയതിനു ശേഷം മാത്രമേ കാക്കയെ തട്ടി താഴെയിടാവൂ...


അതുകൊണ്ട്, ഈ ചരിത്രസന്ധിയിൽ എനിക്ക് നിങ്ങളോടൊന്നേ പറയാനുള്ളൂ. ഉള്ളിൽ പുളയ്ക്കുന്ന വർഗീയതയുണ്ടെങ്കിലും ഭയങ്കര മതേതരനാണെന്ന തോന്നൽ ഉണ്ടാക്കണം. ജയിച്ച ഉടനേ, ജയ് ശ്രീരാം എന്ന ബാനർ ഒക്കെ തൂക്കിയാൽ കള്ളി പൊളിയും മിത്രമേ! വർഷങ്ങളുടെ ശ്രമഫലമായി കേരളത്തിൽ ഒരു മൃദുഹിന്ദുത്വം വളർത്താൻ നമ്മൾക്ക് കഴിഞ്ഞിട്ടുണ്ട് എന്ന കാര്യത്തിൽ നമുക്കഭിമാനിക്കാവുന്നതാണ്. ഒരാളെ പട്ടി കടിച്ചാൽ, മുസ്ലിം വളർത്തിയ പട്ടി, ഹിന്ദു വളർത്തിയ കുട്ടിയെ കടിച്ചു എന്നൊക്കെ റിപ്പോർട്ട് ചെയ്യപ്പെടുന്നത് നമ്മുടെ പരിശ്രമം കാരണമാണ്. ഇനിയും കുറച്ചു വർഷങ്ങൾ കൂടി വളരെ നൈസായി വേണം വർഗീയത കളിക്കാൻ. അതുകഴിഞ്ഞാൽ പിന്നെ പഞ്ചായത്തിലും വില്ലേജാപ്പീസിലും മൃഗാശുപത്രിയിലും ഒക്കെ ശിവജിയെയും ശ്രീരാമനെയും പ്രതിഷ്ഠിച്ച്  നമുക്ക് അർമാദിക്കാം!

ഈ സുദിനം അധികം ദൂരെയല്ല...!


ചമ്പൂർണ്ണ ചാച്ചരത, ആരോഗ്യം, വീട് എന്നൊക്കെ തള്ളിയിരുന്നവരെ കൊണ്ട് മതം, മതം, മതം എന്ന് മാത്രം പറയിപ്പിക്കുന്ന കാലം അത്ര വിദൂരമല്ല മിത്രമേ... അന്ന്, കമ്മികളെയും മൂരികളെയും കൊങ്ങികളെയും കാക്കമാരെയും അച്ചായന്മാരെയും ഒക്കെ തമ്മിൽ തല്ലിച്ച് നമുക്ക് രസിക്കണം. അതുവരെ ഒരു മയത്തിൽ മാത്രമേ കാര്യങ്ങൾ നീക്കാവൂ. ആവേശം പാടില്ല. കേരളത്തിൽ ഭൂരിപക്ഷം കിട്ടിയതിനു ശേഷം മാത്രമേ കേന്ദ്രനേതാക്കൾ പറയുന്ന പോലത്തെ ഡയലോഗ് അടിക്കാവൂ.

  • ഭരണഘടനയുടെ ആമുഖത്തിൽ നിന്നും മതേതരം എന്ന വാക്ക് നീക്കം ചെയ്യും: ആനന്ദ് കുമാർ ഹെഗ്‌ഡെ, കേന്ദ്ര മന്ത്രി.
  • ഗാന്ധിജിയുടെ ചിത്രമാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം: അനിൽ വിജ്, ഹരിയാനയിലെ മന്ത്രി.
  • ജ്യോതിഷത്തിനു മുന്നിൽ ശാസ്ത്രം ഒരു കുള്ളനാണ്: രമേഷ് പൊഖ്‌റിയാൽ, ഉത്തരാഖണ്ഡ്‌ മുൻ മുഖ്യമന്ത്രി 
  • ശൂദ്രർക്ക് വിവരമില്ലാത്ത കൊണ്ടാണ് ശൂദ്രൻ എന്ന വിളി ഇഷ്ടമില്ലാത്തത്. ബ്രാഹ്മണർക്കും, ക്ഷത്രിയർക്കും ജാതിപ്പേര് വിളിച്ചാൽ ഒരു പ്രശ്നവും ഇല്ലല്ലോ? : ബിജെപി എംപി പ്രഗ്യ താക്കൂർ.

ഇത് കേരളമാണെന്ന് ചിന്തിക്കാതെ, "അടുത്ത ജന്മത്തിലെങ്കിലും ഒരു ബ്രാഹ്മണനായി ജനിച്ചാൽ മതിയായിരുന്നു" എന്ന് സുരേഷ്‌ ഗോപിയണ്ണനെ പോലുള്ളവർ തള്ളുന്നത് കൊണ്ടാണ് നമ്മൾ പച്ച പിടിക്കാത്തത് എന്ന് ഇനിയെങ്കിലും മനസിലാക്കണം. നമ്മൾ ചാണകങ്ങൾ ആണെങ്കിലും, ഭരണം പിടിക്കുന്നത് വരെ മതസൗഹാർദ ബിരിയാണി വിളമ്പണം എന്നാണ്, രാഹുൽ ഈശ്വറിനെ പോലെ, ശ്രീജിത്ത് പണിക്കാരെ പോലെ, ജയശങ്കറിന്റെ പോലെ ഈ കൊച്ചു ഗോവിന്ദനും പറയാനുള്ളത്.



No comments:

Post a Comment